Posts

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍

Image
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30.5 കോടി രൂപ) സമ്മാനമായി ലഭിച്ചിരിക്കുകയാണ് മലയാളികളുടെ സംഘത്തിന്. ദുബായില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്. എന്നാല്‍, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് തന്റെ ഭാര്യ ഷറീനയാണെന്നാണ് നൗഫല്‍ പറയുന്നത്. നേരത്തെയും നൗഫല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ ഭാര്യ ഷറീന ഒരു ഉപാധിവച്ചു. ഒട്ടേറെ പാവപ്പെട്ടവര്‍ ചേര്‍ന്നാണല്ലോ ടിക്കറ്റെടുക്കുന്നത്. അവര്‍ക്കൊരു ഉപകാരമാകണമെങ്കില്‍ ഹോട്ട് നമ്പര്‍ തിരഞ്ഞെടുക്കാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു ഇത്. ഇക്കാര്യം അംഗീകരിച്ചാണ് ടിക്കറ്റെടുത്തതെന്ന് നൗഫല്‍ പറയുന്നു. രണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. സമ്മാനം ലഭിക്കുമെന്ന് പതിവുപോലെ നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും വലിയ നൗഫലിന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി നിരാശയോടെ നൗഫല്‍ ടിക്കറ്റ് വലിച്ചെറിഞ്ഞു. ഈ സമയത്താണ് ബിഗ് ട...

ലോകത്തിന്റെ രണ്ടറ്റങ്ങളിലിരുന്നു ആറുവര്‍ഷം നീണ്ട പ്രണയം, വിവാഹത്തിനായി നാട്ടിലെത്തിയപ്പോള്‍ കോവിഡ് വില്ലനായി, ഒടുവില്‍ ഫിലിപ്പിന്‍സ് യുവതിക്ക് താലി ചാര്‍ത്തി കോഴിക്കോട്ടുകാരന്‍

Image
കോഴിക്കോട്: ലോകത്തിന്റെ രണ്ടുകോണുകളിലിരുന്ന് പ്രണയിച്ച് മലയാളക്കരയുടെ മരുമകളാകാന്‍ കടല്‍കടന്നെത്തിയ ഫിലിപ്പിന്‍സ് സ്വദേശിനിക്ക് ഒടുവില്‍ മാംഗല്യം. ഫിലിപ്പിന്‍സ് സ്വദേശിനി മിര്‍നയും കോഴിക്കോട് സ്വദേശി അരുണ്‍ കൃഷ്ണനുമായുള്ള വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. ഫേസ്ബുക്കിലൂടെയാണ് മിര്‍നയും അരുണ്‍ കൃഷ്ണനും തമ്മില്‍ പരിചയപ്പെട്ടത്. ലോകത്തിന്റെ ഇരുകോണുകളിലുമിരുന്ന് ആറ് വര്‍ഷം പ്രണയിച്ചതിന് ശേഷം വിവാഹമെന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തുകയായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ക്കും എതിര്‍പ്പില്ലെന്നും അറിയിച്ചു. ഇതോടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കായി മിര്‍ന കേരളത്തിലെത്തി. എന്നാല്‍ അപ്പോഴേക്കും വില്ലനായി കോവിഡ് എത്തിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ മിര്‍ന കോഴിക്കോട്ട് ലോക്കായി. ഇതോടെ മിര്‍നയും അരുണും തമ്മിലുള്ള വിവാഹം നീണ്ടുപോയി. കല്യാണം ആഘോഷമായി നടത്താന്‍ കാത്തിരുന്നിട്ട് കാര്യമില്ലെന്നായപ്പോള്‍ നാട്ടിലെ ക്ഷേത്രത്തില്‍ വെച്ച് അരുണ്‍ മിര്‍നക്ക് താലി ചാര്‍ത്തുകയായിരുന്നു. സ്വപ്നം സഫലമായെങ്കിലും. എങ്കിലും കാത്തിരുന്ന കല്യാണം കൂടാന്‍ ബന്ധുക്കള്‍ എത്താത്തതിന്റെ വിഷമം ബാക്കിയാണ് മിര്‌നയ്ക്ക്...

പണം തട്ടൽ: തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ മുഖ്യസൂത്രധാരൻ ഷെരീഫ് പിടിയിൽ

Image
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുയും മോഡലുകളിൽനിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ഷെരീഫിനെ ശനിയാഴ്ച പുലർച്ചെയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഷെരീഫ് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷെരീഫ് കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഇതുവരെ പിടിയിലായ സംഘത്തിന്റെ തലവൻ ഷെരീഫാണെന്നാണ് വിവരം. എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരൻ ഇയാളായിരുന്നു. എന്നാൽ പലയിടത്തും ഷെരീഫ് നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഷംന കാസിമിനെയടക്കം ഫോണിലൂടെ മാത്രമാണ് ഇയാൾ ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളും പരാതിക്കാരായ യുവതികളുമാണ് ഷെരീഫിനെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. തട്ടിപ്പുസംഘം സ്വർണ്ണക്കടത്തിന് പുറമേ കുഴൽപ്പണ ഇടപാടുകളും നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതിനായി ഒട്ടേറെ യുവതികളെ സംഘം ഉപയോഗിച്ചിരുന്നതാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഷെരീഫിനെ ചോദ്യം ചെയ്യുന്നതോടെ പല രഹസ്യങ്ങളും പുറത്തു വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ആദ്യ വിവാഹം നിലനിൽക്കെ രണ്ടാമതും വിവാഹം; നിത്യവും വഴക്കും പണം ആവശ്യപ്പെട്ട് ഭീഷണിയും

Image
വെമ്പായം(തിരുവനന്തപുരം): തിരുവനന്തപുരത്ത് യുവതിയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയത്‌നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്‌നിൽ വത്സലാഭവനിൽ പ്രദീപ് (രാജേഷ് കുമാർ-32) നെ പോലീസ് അറസ്റ്റുചെയ്തത്. ഭാര്യയും കുട്ടികളുമുള്ള പ്രദീപ് ആ വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ആര്യയെ വിവാഹം ചെയ്തത്. പിന്നീട് ആര്യയെ വിവാഹം കഴിച്ചതിനുശേഷം ആദ്യ ഭാര്യയുടെ പേരിൽ പ്രദീപും ആര്യയും സ്ഥിരമായി വഴക്കിട്ടിരുന്നു. കുറച്ചുനാളായി ആര്യയും ഇരട്ടകളായ മക്കളും ആര്യയുടെ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ മൂന്ന് ആഴ്ച മുമ്പ് രാത്രിയിൽ പ്രദീപ് ആര്യയുടെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. നിരന്തരം ഫോണിൽകൂടി പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രി 11മണിയോടെ ആര്യയുടെ കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കുമ്പോഴാണ് അവശനിലയിൽ ആര്യണം സംഭവിച്ചിരുന്...

ഏഴാം ക്ലാസിലെ ക്രഷ്; 13 വർഷത്തിന് ശേഷം കണ്ടുമുട്ടൽ; പ്രണയകഥ തുറന്നുപറഞ്ഞ് സൗഭാഗ്യ

Image
ടിക്ക് ടോക്കിലൂടെയും നൃത്തവേദികളിലൂടെയും മലയാളികളുടെ മനംകവർന്ന താരം സൗഭാഗ്യ വെങ്കിടേഷ് ഒടുവിൽ തന്റെ പ്രണയ കഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലാണ് സൗഭാഗ്യ അർജ്ജുൻ സോമശേഖരനെ വിവാഹം ചെയ്തത്. ഇരുവരും സോഷ്യൽമീഡിയയിലൂടെ ഏറെ ചിരപരിചിതരുമാണ്. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നുവെന്ന് സൗഭാഗ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒടുവിൽ ഇപ്പോൾ ഇതാദ്യമായി അർജുനുമായുള്ള തന്റെ പ്രണയകഥ തുറന്നു പറയുകയാണ് സൗഭാഗ്യ. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് സൗഭാഗ്യ പ്രണയകഥ തുറന്നുപറഞ്ഞത്. സൗഭാഗ്യയുടെ വാക്കുകളിങ്ങനെ: ”ഞങ്ങൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അർജുൻ ചേട്ടനെ കാണുന്നത് അമ്മയുടെ ഡാൻസ് സ്‌കൂളിൽ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അർജുൻ ചേട്ടൻ സീനിയർ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാൻ ജൂനിയർ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്, വെറുതെയിരിക്കുമ്പോൾ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാൻ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോൾ ചേട്...

ബീഹാറിൽ 83 പേർ ഇടിമിന്നലേറ്റു മരിച്ചു

Image
ലഖ്‌നൗ: ബീഹാറില്‍ കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 83 പേര്‍. 30 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് 24 പേര്‍ മരിച്ചു. ബീഹാറില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുന്നവരായിരുന്നെന്നാണ് പി.ടി.ഐ നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ച വൈകീട്ടോടെയാണ് ബിഹാര്‍ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്. 13 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഖഗാരിയ ജില്ലയില്‍ പതിനഞ്ച് കന്നുകാലികളും ചത്തു. അതേസമയം,അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് പി.ടി.ഐ നല്‍കുന്ന വിശദീകരണം. 24 പേരാണ് ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് മരിച്ചത്.

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

Image
വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് 200 കോടി നഷ്ടപരിഹാര തുക ചുമത്തി യുഎസ് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് 200 കോടി നഷ്ടപരിഹാര തുക ചുമത്തിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കമ്പനിക്കെതിരെ കടുത്ത നടപടിയെടുത്തത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ച് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്. കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഉള്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. അതെ സമയം അറിഞ്ഞു കൊണ്ട് കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്തമാക്കള്‍ക്ക് വിറ്റയിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികള്‍ വലിയ കക്ഷികളായതിനാല്‍ തന്നെ വലിയ തുക നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്...